പാഠം ഒന്ന്.... സ്വാതന്ത്ര്യം

by 12:09 0 comments
ജാതി മത ഭേദങ്ങൾക്ക്  അപ്പുറത്തുനിന്ന് പ്രവർത്തിച്ചു നമ്മൾ ആ പ്രളയത്തെ  അതിച്ചീജിച്ചു. മനുഷ്യത്വത്തിന്ന് വിലകല്പിച്ചു്  കൊണ്ടും 
ധൈര്യം സംഭരിച്ചുകൊണ്ടും നമ്മൾ നിപ വൈറസ് നെയും അതിജീവിച്ചു.
 ഇനി ഈ പ്രബുദ്ധ കേരള ജനസമൂഹം അതിജീവിക്കേണ്ട മറ്റൊരു വൈറസ് കൂടിയുണ്ട്. സദാചാരം. 

 അത് നമ്മുടെ ഇടയിലേക്ക് കടന്നുകൂടിയിട്ട് നാൾ ഒരുപാട് ആയി. കപട  സദാചാര വക്താക്കളുടെ ആക്രമണങ്ങൾ മൂലം ജീവൻ നഷ്ടപ്പെട്ടവരും, സ്വയം ജീവൻ ഒടുക്കിയവരും അഭിമാനത്തിന് ക്ഷതം പറ്റിയവരും അനവതിയാണ്. 
 ഇന്ത്യയിലെ മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ചുകൊണ്ട്, കേരളം പോലെ ഒരു സാക്ഷരവും പുരോഗമനപുരവും ആയ  സംസ്‌ഥാനത്താണ്, കാലത്തെ പുറകോട്ടു വലിക്കുന്ന ഈ മോറൽ പൊലീസിങ്ന്റെ  വിരൂപമായ കൂത്ത് അരങ്ങേറുന്നത് എന്നത് അപമാനകരമാണ്. 

 വ്യക്തി സ്വാതന്ത്ര്യവും നിയമസംരക്ഷണവും വലിച്ചു കീറപ്പെടുന്ന  ഒരു അവസ്‌ഥയാണ് ഇവിടെ  സൃഷ്ടിക്കപെടുന്നത്.  ധാർമിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ എന്നാ വാക്കിന്റെ മറവിൽ ഈ കപട സദാചാര വാദികൾ ചെയ്തുകൂട്ടുന്ന  പ്രവർത്തികൾ,  ഉള്ള സാംസ്കാരിക മൂല്യങ്ങൾ കൂടി നഷ്ടപെടുത്തുകയാണ്. 

ഒരു ആണും പെണ്ണും ഒരുമിച്ച് ഇരുന്നാൽ, സംസാരിച്ചാൽ അല്ലെങ്കിൽ താമസിച്ചാൽ, അത് നമ്മുടെ ധാര്മികതക്ക് എതിരാണെന്നും സദാചാര വിരുദ്ധമാണെന്നും നമ്മുടെ സമൂഹം തെറ്റിദ്ധരിക്കുന്നു. 
എട്ടു പത്തു വർഷങ്ങൾക്കു മുൻപ് കൊച്ചി ഇന്ഫോസിസിൽ വർക്ക്‌ ചെയ്തിരുന്ന തെസ്നി ബാനു എന്നാ പെൺ കുട്ടിക്ക് നേരെ ഉണ്ടായ അനുഭവ കഥകൾ മുതൽ നിരവതി സംഭവങ്ങൾ ഉദാഹരണങ്ങൾ ആണ്. പണ്ടൊക്കെ ഇവരെ രാത്രി പേടിച്ചാൽ മതിയായിരുന്നുവെങ്കിൽ ഇന്ന് പട്ടാ  പകൽ പോലും രക്ഷയില്ലാത്ത അവസ്‌ഥയാണ്. 
 എന്തിന്റെ ധാരണയിൽ ആണ് ഈ സദാചാര ഗുണ്ടകൾ ഇതിന് തുനിയുന്നത് എന്ന് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. 

 ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ക്രിമിനൽ നടപടി പ്രകാരം 43ാം വകുപ്പ് പ്രകാരം ആണ് ഒരു പൗരന്  ഏതെങ്കിലും ഹീനവും ഭീഷണിയുമായ കുറ്റകൃത്യങ്ങൾ കണ്ടാൽ പ്രതി രക്ഷപെടാതിരിക്കാൻ പ്രതിയെ പിടിക്കാൻ അനുവാദമുള്ളത്. 
 പക്ഷെ, ഇവിടെ നിയമവും നീതിപീഠവും അവരാണ്. 
 അച്ഛനെയും മകളെയും പോലും വെറുതെ വിടാത്ത സ്‌ഥിതി. തലയിൽ ബന്ധം എന്താണ് എന്ന് ഒട്ടിച്ചു നടക്കേണ്ട അവസ്‌ഥ. 

 അന്യന്റെ സ്വകാര്യതകളിലേക്കു ഒളിഞ്ഞു നോക്കാനും അവിടെ എന്തുനടക്കുന്നു എന്ന് അറിയാനുള്ള ആകാംഷയും ആണ്  ഈ അരാഷ്ട്രീയതയുടെ വക്താക്കളുടെ ഹോബി 

 ഈ ധാർമിക മൂല്യങ്ങൾ എന്നത് ഓരോരുത്തരും അവരുടെ ജീവിതസാഹചര്യങ്ങളിൽ നിന്ന് പഠിക്കുന്ന ഒന്നാണ്. അല്ലെങ്കിൽ പഠിക്കേണ്ട ഒന്നാണ് 
 അതിന്ന് ഈ കപട സദാചാര വാദികളെ ഒന്നും ഇവിടെ ആവിശ്യമില്ല. 
 ഒരുതരം മാനസിക വൈകൃതം ആണ് ഇത്. 

ഗർഭിണി ആയ സ്വന്തം ഭാര്യയും ആയി പുറത്ത് പോയ മുസ്ലിം യുവാവിനെ, തന്നെ കണ്ടിട്ട് ഹിന്ദുവിനെ പോലെ ഉണ്ടെന്ന് ചുമത്തി, അയാൾ ആ യുവതി യുടെ ആരുമല്ല എന്ന് ചൂണ്ടികാണിച്ചുകൊണ്ട് മർദിച്ചു അവശനാക്കിയ സംഭവം കണ്ണൂർ ആണ് നടന്നത്.  ഗർഭിണി ആയ ആ സ്ത്രീയെ പോലും വെറുതെ  വിട്ടില്ല. 

" പുറത്തുള്ള ആളുകൾക്ക് കേരളത്തിൽ ഇത്തരം  സംഭവങ്ങൾ സംഭവിക്കുന്നു എന്നത് അവിശ്വസനീയമാണ്. ധാർമികമായ നീതി ശാസ്ത്രത്തിലേക്ക്  വരുമ്പോൾ കേരളം എല്ലായ്പ്പോഴും പിന്നോക്കം നിൽക്കുന്നു എന്ന്  അവർക്കറിയില്ല. "
-സാമൂഹ്യ പ്രവർത്തക എലിസബത്ത് കോശി 

നാട് നന്നാക്കാൻ ഇറങ്ങുന്ന ഈ നായകൾ അറിയുന്നുണ്ടോ ഇതിന്റെ ഒക്കെ ബാക്കി പത്രങ്ങൾ.

സദാചാരത്തിന് ഇരയാവേണ്ടി വരുന്ന ഓരോ പെൺകുട്ടിക്കും നഷ്ടപ്പെടുന്നത്, തനിക്കു സമൂഹം തരും എന്ന് വിചാരിച്ച സുരക്ഷ യുടെ പ്രതീക്ഷകളാണ് 
ഓരോ ആണിനും ഉണ്ടാവുന്നത് താൻ ഇറങ്ങി ചെല്ലേണ്ട സമൂഹമാണല്ലോ ഇത് എന്ന  വേവലാതിയും. 

  
 ഉന്നത രാഷ്ട്രീയ പാർട്ടികൾ മുതൽ സ്കൂൾ കുട്ടികൾ വരെ മറ്റുള്ളവർക് നേരെ ഉയർത്തുന്ന ആയുധമായിമാറിയിട്ടുണ്ട്  ലൈംഗിക ആരോപണം. അത് ഒരാളെ നിസ്സഹായനാകും. 
 ഇത്രയൊക്കെ നടന്നിട്ടും പ്രതികരിക്കാൻ തയ്യാറാവാത്ത ഈ ജന സമൂഹം ഇന്ന് എവിടെ എത്തി നിൽക്കുന്ന്നു എന്നത് അപകീർത്തികരമാണ്. 
 ഇതൊക്കെ ആണ് ഇവിടെ ജീവിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ദുഃഖ കരമായ യാഥാർഥ്യങ്ങൾ. 

 കൂട്ടായ പ്രതികരണം ആണ് വേണ്ടത്. കൂടെ കർശനമായ നിയമ നടപടികളും. 


For the better understandings.

Jasmal Jithu

Dev

bona fide