രാഷ്ട്രീയ മുതലെടുപ്പ്കാർ വരെ മത സ്വാതന്ത്ര്യം മൗലിക അവകാശമാണ് എന്ന്
പറയാറുള്ള ഈ കാലത്ത് ... നീതിന്യായ പീഠം തന്നെ അത് ലംഗിക്കുന്നത് കാണുമ്പോൾ ഇന്ത്യൻ സെക്കുലറിസം ഇന്ന് എവിടെ എത്തി നിക്കുന്നു എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
Hadhiya എന്ന യുവതിക്ക് നേരെ ഇന്ത്യൻ നീതിപീഠം വെച്ച് നീട്ടുന്ന ഈ തികഞ്ഞ അനീതിയെ തുടച്ചു നീക്കാൻ ഈ സമൂഹത്തിനു ബാധ്യതയുണ്ട് .
Hadhiya യുടെ സുരക്ഷയുടെ മറവിൽ നടക്കുന്നത്
തികഞ്ഞ മത വൈകാരികതയുടെ മുതലെടുപ്പ് മാത്രമാണ് . സ്വന്തം ഇഷ്ട പ്രകാരം ഇസ്ലാം മതം സ്വീകരിച്ച hadhiya യുടെ തീരുമാനം.. അത് അവളുടെ അവകാശമാണ് അഥവാ വ്യക്തി സ്വാതന്ത്ര്യം ആണ്.
ഇന്ത്യൻ ഭരണഘടനയിലെ അവകാശ തുല്ല്യ തയെ പറ്റി അടിവര ഇട്ടു പറയുമ്പോൾ അത് ആണിന് പെണ്ണിിന് എന്നല്ല.. ഓരോ ഇന്ത്യൻ പൗരനും എന്ന രീതിയിൽ ആണ് പറയേണ്ടത്
മത നിരപേക്ഷത വ്യക്തി സ്വാതന്ത്ര്യം എന്നിവക്ക് എന്ത് വിലയാണ് ഇവിടെ കല്പ്പിക്കപെടുന്നത്. സ്വന്തം തീരുമാന പ്രകാരം എന്ന് ആണിയിട്ട് പറഞ്ഞിട്ടും എന്തിന് അവളെ വീട്ടു തടങ്കൽ ഇട്ടു.എന്തിനാണ് അവളുടെ വിവാഹത്തിന്റെ അടിവേരുകൾ അന്വേഷിക്കാൻ ഉത്തരവിട്ടത്.ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉത്തരം കിട്ടാതെ നിലനിൽക്കുന്നു.
വസ്തുതകൾ വിലയിരുത്തുമ്പോൾ നമുക്ക് മനസിലാവും...
Hadhiya യെ അല്ല
മറിച്ച്..
വിശ്വാസം എന്ന ഓരോ വ്യക്തിയുടെയും വികാരങ്ങളിൽ കൈ കടത്തി അതിനെ ആയുധമാക്കി സാമൂഹ്യ ദുരാചാരങ്ങൾക്കും രാഷ്ട്രീയ മുതലെടുപ്പ് നും ഉപയോഗിക്കുന്നവരെയാണ് യഥാർത്ഥത്തിൽ തടങ്കലിൽ ഇടേണ്ടത്.
മതപരിവർത്തനത്തിന്റെ ദുഷ്ക്കര മായ വശങ്ങളാണ് Hadhiya യുടെ ജീവിതത്തിലൂടെ സമൂഹത്തിനു മുൻപിൽ പ്രതിധ്വനിക്കുന്നത്.
വളർന്നു വരുന്ന തലമുറക്ക് ഇനി
വ്യക്തി സ്വാതന്ത്ര്യത്തിന്റെ പാഠങ്ങൾ അനുശാസിക്കണം. അവരെങ്കിലും അതിനെ ബഹുമാനിച്ചു ജീവിക്കാൻ പഠിക്കട്ടെ
Hadhiya യുടെ കേസിൽ വൈകുന്ന നീതി യുടെ ഈ അവസ്ഥ മാറണം
കാരണം
വൈകിയുള്ള നീതി അനീതിക്ക് തുല്ല്യമാണ്
എഴുത്ത് : Jasmal
